നാടുകടത്തപ്പെട്ട രണ്ട് കൊലക്കേസിലെ പ്രതി തൃശൂരില്‍ യുവാവിനെ അടിച്ചുകൊന്നു; മൃതദേഹം റോഡില്‍, മര്‍ദനം ഹോക്കി സ്റ്റിക്കുകൊണ്ട്
തൃശൂര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. വെങ്ങിണിശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരം കൊല്ലപ്പെട്ട മനുവും മറ്റു മൂന്നുപേരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. വെങ്ങിണിശേരി സ്വദേശികളായ പ്രണവ്, ആഷിക്, മണികണ്ഠന് എന്നിവര്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്.
Also Read ; ഇന്ന് വടകരയില്‍ എല്‍ഡിഎഫിന്റെ ജനകീയ പ്രതിരോധം; എളമരം കരീം പങ്കെടുക്കും
തര്‍ക്കത്തിന് പിന്നാലെ ബൈക്ക് നല്കാന് വേണ്ടി കോടന്നൂര്‍ ഭാഗത്തേക്ക് മനു എത്തിയിരുന്നു. ഈ സമയത്ത് പ്രദേശത്ത് ഉണ്ടായിരുന്ന മുന്നുപേരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. നടുറോഡില്‍ രാത്രി 12 മണിയോടെയായിരുന്നു ആക്രമണം. ഹോക്കി സ്റ്റിക് കൊണ്ടായിരുന്നു മര്‍ദിച്ചത്. ബോധം നഷ്ടപ്പെട്ട മനുവിനെ ആശുപത്രിയിലെത്തിച്ചിരുന്നില്ല. സംഭവസ്ഥലത്തുവെച്ച് തന്നെ മനു മരിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
മണികണ്ഠന് രണ്ട് കൊലപാതക കേസുകളില്‍ പ്രതിയാണ്. ഇയാളെ കാപ്പ കുറ്റം ചുമത്തി നാടുകടത്തിയിരുന്നു. ചേര്‍പ്പ് പോലീസാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. ഇരിഞ്ഞാലക്കുട ഡി വൈ എസ് പി ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.