കെ-ഫോണില്‍ സിബിഐ അന്വേഷണമില്ല ; വി ഡി സതീശന്റെ ഹര്‍ജി തള്ളി
തിരുവനന്തപുരം: കെ-ഫോണ്‍ കരാര്‍ ഇടപാടിലെ ക്രമക്കേട് കണ്ടെത്താനായി സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കെ-ഫോണില്‍ അഴിമതി നടന്നെന്നായിരുന്നു വിഡി സതീശന്റെ ആരോപണം. എന്നാല്‍ കെ-ഫോണില്‍ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടോ നിയമവിരുദ്ധതയോ കണ്ടെത്താനായില്ലെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ പദ്ധതിയില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സിഎജി റിപ്പോര്‍ട്ട് വന്നതിന് ശേഷം നിയമസഭയ്ക്ക് വിശദമായ പരിശോധന നടത്താവുന്നതാണെന്നും കോടതി വ്യക്തമാക്കി.
Also Read ; ഡല്‍ഹി മദ്യനയകേസ്; അരവിന്ദ് കെജ്രിവാളിന് ജാമ്യം
പദ്ധതിയില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സി.എ.ജി
നേരത്തേ ഹര്‍ജി പരിഗണിക്കവേ പ്രതിപക്ഷനേതാവിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഹര്‍ജിയിലെ പൊതുതാല്‍പര്യമെന്തെന്നും എല്ലാത്തിനും കോടതിയെ ഉപയോഗിക്കുന്നതെന്തിനാണെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബഞ്ച് ചോദിച്ചിരുന്നു. 2018-ലെ കരാര്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത് എന്തിനാണെന്ന് കോടതി ആരാഞ്ഞു.
ടെണ്ടര്‍ തുകയെക്കാള്‍ 10 ശതമാനത്തിലധികം തുക വര്‍ധിപ്പിച്ച് നല്കാന് സാധിക്കില്ലെന്നിരിക്കേ 40 ശതമാനം വരെ വര്‍ധിപ്പിച്ചുകൊണ്ടാണ് കരാര്‍ നല്‍കിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. കരാറിനു പിന്നില്‍ ആസൂത്രിതമായ അഴിമതി നടന്നിട്ടുണ്ടെന്നും വാദിച്ചിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..