November 13, 2025
#india

ചെങ്കോട്ട സ്‌ഫോടനം; നടത്താനിരുന്നത് സ്‌ഫോടന പരമ്പര, ആറിടങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടതായി വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭീകരസംഘം സ്‌ഫോടന പരമ്പര നടപ്പിലാക്കാന്‍ ഘട്ടം ഘട്ടമായുള്ള പദ്ധതി തയ്യാറാക്കിയിരുന്നതായി ചോദ്യം ചെയ്യലില്‍ സംഘം വെളിപ്പെടുത്തി. ഭീകരസംഘം ഡിസംബര്‍ 6 ന് ദേശീയ തലസ്ഥാന മേഖലയിലെ ആറിടങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായാണ് കണ്ടെത്തല്‍. 1992ല്‍ അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസമാണിത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭീകരര്‍ ബാബറി മസ്ജിദ് തകര്‍ത്തതിന് പ്രതികാരം ചെയ്യാനാണ് ഈ തീയതി തിരഞ്ഞെടുത്തതെന്ന് മൊഴി നല്‍കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് ഘട്ടങ്ങളിലായാണ് സ്‌ഫോടനത്തിന് പദ്ധതിയിട്ടത്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

ഒന്നാം ഘട്ടത്തില്‍ ജെയ്ഷെ-മുഹമ്മദ്, അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് എന്നിവയുമായി ബന്ധമുള്ള ഭീകരസംഘം രൂപീകരിച്ചു. സ്‌ഫോടകവസ്തുക്കള്‍ (IED-കള്‍) നിര്‍മ്മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുകയും ഹരിയാണയിലെ നുഹ്, ഗുരുഗ്രാം എന്നിവിടങ്ങളില്‍ നിന്ന് വെടിക്കോപ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്യുകയെന്നതായിരുന്നു രണ്ടാം ഘട്ടം. മൂന്നാം ഘട്ടത്തില്‍ മാരകമായ രാസ സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാനും ആക്രമണം നടത്താന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ നിരീക്ഷിക്കാനും പദ്ധതിയിട്ടിരുന്നു.

Leave a comment

Your email address will not be published. Required fields are marked *