#Top Four

ലീഗ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് ആവാന്‍ 5000 അപേക്ഷകള്‍, കടുത്ത നിയന്ത്രണവുമായി പാര്‍ട്ടി; മന്ത്രിമാരില്‍ അസംതൃപ്തി

കോഴിക്കോട്: മുസ്ലിം ലീഗ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് നിയമിക്കുന്നതിനായി 150 പേരുടെ പട്ടിക അന്തിമമാക്കി. തെരഞ്ഞെടുപ്പ് പ്രക്രിയ അതീവ നിയന്ത്രിതവും കേന്ദ്രീകൃതവുമാക്കിയെന്ന വിമര്‍ശനമാണ് ലീഗ് മന്ത്രിമാര്‍ക്കുള്ളത്. ലീഗിന്റെ അഞ്ച് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനങ്ങള്‍ക്കായി ഏകദേശം 5,000 അപേക്ഷകളാണ് ലഭിച്ചത്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

നീക്കം പാര്‍ട്ടിയിലെ നിയമസഭാംഗങ്ങള്‍ക്കിടയിലും അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. പല മന്ത്രിമാരും തങ്ങളുടെ അടുത്ത അനുയായികളെയോ ശുപാര്‍ശ ചെയ്ത പ്രവര്‍ത്തകരെയോ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നേതൃത്വത്തെ സമീപിച്ചതായാണ് വിവരം. സംസ്ഥാന നേതൃത്വം നിയോഗിച്ച രണ്ടംഗ ഉപസമിതി നിരവധി ഘട്ടങ്ങളിലായുള്ള പരിശോധനകള്‍ക്കൊടുവില്‍ 150 പേരുടെ ചുരുക്കപ്പട്ടികയാണ് തയ്യാറാക്കിയത്. ഓരോ മന്ത്രിക്കും 30 പേരടങ്ങുന്ന പട്ടിക കൈമാറിയതായും അതില്‍ നിന്ന് 15 പേരെ തെരഞ്ഞെടുക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

 

അതേസമയം, വിശ്വസ്തരായ സഹായികളെ തെരഞ്ഞെടുക്കുന്നതില്‍ മന്ത്രിമാര്‍ക്ക് കാര്യമായ സ്വാതന്ത്ര്യം നല്‍കിയിട്ടില്ലെന്ന അസംതൃപ്തി ചില മന്ത്രിമാര്‍ നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്. അംഗീകൃത പട്ടികയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ എത്താന്‍ അര്‍ഹരായ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *