അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല ; നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ട് ഷുക്കൂര്‍

പാലക്കാട്: പാലക്കാട്ടേ സിപിഐഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു കുറച്ച് മണിക്കൂറുകള്‍ക്ക് മുമ്പ് പാലക്കാട്ടു നിന്നും വന്നിരുന്നത്. എന്നാല്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല. മണ്ഡലം കണ്‍വെന്‍ഷന്‍ നടക്കുന്ന വേദിയില്‍ നേതാക്കള്‍ക്കൊപ്പം എത്തിയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. സിപിഐഎം മുതിര്‍ന്ന നേതാക്കള്‍ അബ്ദുള്‍ ഷുക്കൂറുമായി ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ പരിഹരിച്ചെന്നാണ് സൂചന.
Also Read; എഡിഎം നവീന്‍ ബാബുവിന്റെ മരണം; അന്വേഷണത്തിന് ആറംഗ പ്രത്യേക സംഘം
അതേസമയം സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍ എന്‍ കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ചു. ‘സിപിഐഎമ്മില്‍ പൊട്ടിത്തെറിയെന്ന് വാര്‍ത്ത നല്‍കിയതില്‍ ലജ്ജിച്ച് തലത്താഴ്ത്തുക. രാവിലെ മുതല്‍ ഇപ്പോഴും ഇറച്ചിക്കടയുടെ മുന്നില്‍ പട്ടി നില്‍ക്കുന്നത് പോലെ ഷുക്കൂറിന്റെ വീട്ടിന് മുന്നില്‍ കാത്ത് നിന്നവര്‍ ലജ്ജിച്ച് തലത്താഴ്ത്തുക’, എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പിന്നെയെന്തിനാണ് ഷുക്കൂറിന്റെ വീട്ടില്‍ പോയതെന്ന ചോദ്യത്തിന് അത് പറയാന്‍ താല്‍പര്യമില്ലെന്നായിരുന്നു എന്‍എന്‍ കൃഷ്ണദാസിന്റെ മറുപടി. ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും പാര്‍ട്ടിയില്‍ കടുത്ത അവഗണനയാണെന്നുമായിരുന്നു അബ്ദുള്‍ ഷുക്കൂര്‍ നേരത്തെ പ്രതികരിച്ചത്. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ആളാണ് താന്‍. ഒരു ചവിട്ടിത്താഴ്ത്തല്‍ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉണ്ടായി. അത് സഹിക്കാനായില്ലെന്നാണ് ഷുക്കൂര്‍ വെളിപ്പെടുത്തിയത്.
തെരഞ്ഞെടുപ്പില്‍ ജയിക്കണമെന്ന് ജില്ലാ സെക്രട്ടറിക്ക് ആഗ്രഹമില്ല. സമാന അനുഭവസ്ഥര്‍ പാര്‍ട്ടിയില്‍ വേറെയുമുണ്ട്. പാലക്കാട് ഓട്ടോ ടാക്സി യൂണിയന്‍ ജില്ലാ ട്രഷററും മുന്‍ നഗരസഭ കൗണ്‍സിലറുമായിരുന്നു ഷുക്കൂര്‍.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..