#kerala #Top Four

കരുണാകരന്റെ സ്മൃതി മണ്ഡപം സന്ദര്‍ശിച്ച് പാലക്കാട് ഇടത്‌ സ്വതന്ത്രന്‍ പി സരിന്‍

തൃശ്ശൂര്‍: പാലക്കാട്ടെ എല്‍എഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍ കരുണാകരന്റെ സ്മൃതി മണ്ഡപം സന്ദര്‍ശിച്ചു. കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തെയും ഉള്‍പ്പോരിനെയും തുറന്നു കാട്ടിയ സരിന്‍ കോണ്‍ഗ്രസ് വിട്ട് സിപിഎം പാളയത്തേക്ക് വരികയായിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസിനെതിരെ സരിന്‍ തന്നെ പാലക്കാട്ടെ എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായത്. രാഹുല്‍ മാങ്കൂട്ടത്തലിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയതിലുള്ള അമര്‍ഷമാണ് സരിനെ കോണ്‍ഗ്രസിന് നേരെ തിരിയാനുള്ള വഴിയൊരുക്കിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ കരുണാകരന്റെ കുടുംബത്തെ അപമാനിച്ചെന്നും സ്മൃതി മണ്ഡപം സന്ദര്‍ശിക്കാന്‍ തയ്യാറായില്ലെന്നുമുള്ള ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലാണ് സരിന്റെ സന്ദര്‍ശനം.

Also Read;തെരഞ്ഞെടുപ്പിന് വോട്ട് പിടിക്കാന്‍ ശശിയില്ല ; പി കെ ശശിക്ക് വിദേശയാത്രക്ക് അനുമതി

മുരളീമന്ദിരത്തിലേക്ക് വന്നവരെല്ലാം കൂട്ടമായാണ് വരുന്നത്.
താന്‍ ഒറ്റയ്ക്കാണ് വന്നതെന്നും സരിന്‍ പറഞ്ഞു. ക്യാമറയ്ക്ക് മുന്‍പില്‍ ഉമ്മന്‍ചാണ്ടിയെ പോയി കണ്ടിട്ടില്ല എന്നേയുള്ളൂ.ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിച്ച ശേഷമുള്ള ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ആഴ്ചകളില്‍ രാഷ്ട്രീയം കേരളത്തോട് പറഞ്ഞതെന്നു സരിന്‍ പറഞ്ഞു. ഒരേ സമയം ഉമ്മന്‍ചാണ്ടിയുടെയും ലീഡറുടെയും കോണ്‍ഗ്രസ് ആണെന്ന് ജനങ്ങള്‍ക്കറിയാം.കോണ്‍ഗ്രസിനകത്തെ പ്രശ്‌നങ്ങളുമായി സന്ദര്‍ശനത്തെ കൂട്ടി വായിക്കരുത്.കോണ്‍ഗ്രസിനകത്ത് ഇനി കോണ്‍ഗ്രസ് അവശേഷിക്കില്ല.യഥാര്‍ത്ഥ കോണ്‍ഗ്രസ് പുറത്തായിരിക്കും എന്ന് ചിത്രം കൃത്യമായി ആളുകളിലേക്ക് എത്തും.സിപിഎം തുറക്കുന്ന കട സ്‌നേഹത്തിന്റേതാണ്.ഈ തെരഞ്ഞെടുപ്പിലൂടെ അത് തെളിയിക്കും.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ അടക്കമുള്ള കോണ്‍ഗ്രസുകാര്‍ പറഞ്ഞതൊന്നും അല്ല ജനങ്ങളുടെ രാഷ്ട്രീയം.വിദ്വേഷത്തിന്റെ കട തുറക്കാന്‍ സിപിഎമ്മിന് കഴിയില്ല.അതിന് കഴിയുന്നവരാണ് കോണ്‍ഗ്രസുകാരന്‍ എന്ന് പാലക്കാട് ജനത തെളിവോടുകൂടി മനസ്സിലാക്കിയിട്ടുണ്ടെന്നും സരിന്‍ പറഞ്ഞു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *