14 ദിവസം വെന്റിലേറ്ററില്‍, മരിച്ചിട്ട് 12 ദിവസം; പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാകാതെ കുടുംബം
ഗുരുവായൂര്‍: ദുബായില്‍ മരിച്ച മലയാളി പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാകാതെ കുടുംബം. ഗുരുവായൂര്‍ കാരക്കാട് വള്ളിക്കാട്ട് വളപ്പില്‍ സുരേഷ് കുമാറിന്റെ (59) മൃതദേഹത്തിനായാണ് ഭാര്യയും മൂന്ന് മക്കളും 12 ദിവസമായി കാത്തിരിക്കുന്നത്. ദുബായിലെ സൗദി ജര്‍മന്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു സുരേഷ് കുമാറിന്റെ മരണം. ഏപ്രില്‍ 22 നായിരുന്നു ഇത്.
Also Read ; കാറിലെ അഭ്യാസപ്രകടനം യുവാക്കളെ നല്ലനടപ്പിന് വിടാന്‍ മോട്ടോര്‍ വാഹന വകുപ്പ്
ഏപ്രില്‍ 5 നാണ് പനിയെ തുടര്‍ന്ന് സുരേഷ് കുമാര്‍ ആശുപത്രിയിലേക്ക് പോയത്. ന്യൂമോണിയ ബാധിതനായ സുരേഷ് കുമാരിന് സംസാരിക്കാന്‍ കഴിയാതെയായി. 14 ദിവസത്തോളം വെന്റിലേറ്ററില്‍ ആയിരുന്നു. പിന്നീട് അനുദിനം ആരോഗ്യനില വഷളാകുകയും ഒടുവില്‍ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..