ഡോക്ടര്‍ എഴുതിയ മരുന്നല്ല ഫാര്‍മസിയില്‍ നിന്ന് നല്‍കിയത്! വീട്ടമ്മയുടെ മരണത്തില്‍ പരാതിയുമായി ബന്ധുക്കള്‍
മലപ്പുറം: തിരൂരില്‍ വീട്ടമ്മയുടെ മരണത്തില്‍ പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്. തിരൂര്‍ ആലത്തിയൂര്‍ പൊയിലിശേരി സ്വദേശി പെരുള്ളി പറമ്പില്‍ ആയിശുമ്മയുടെ മരണത്തിന് പിന്നാലെയാണ് ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത് എത്തിയത്. ആശുപത്രി ഫാര്‍മസിയില്‍ നിന്ന് മാറി നല്‍കിയ മരുന്ന് കഴിച്ചാണ് ആയിശുമ്മ മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ബന്ധുക്കളുടെ പരാതിയില്‍ തിരൂര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തു.
Also Read ; 14 ദിവസം വെന്റിലേറ്ററില്‍, മരിച്ചിട്ട് 12 ദിവസം; പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാകാതെ കുടുംബം
തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയ ആയിശുമ്മ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. ഡോക്ടര്‍ എഴുതി നല്‍കിയ മരുന്നല്ല ഫാര്‍മസിയില്‍ നിന്ന് ആയിശുമ്മക്ക് നല്‍കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
മരുന്ന് മാറി നല്‍കിയത് അറിയാതെ അഞ്ച് ദിവസത്തോളം വീട്ടമ്മ ഗുളിക കഴിച്ചെന്നും ഇതോടെയാണ് വയറിലും വായിലും അലര്‍ജി ഉണ്ടായതെന്നും കുടുംബം ആരോപിക്കുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലും കോഴിക്കോടുമായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും ആയിശുമ്മയുടെ ജീവന്‍ രക്ഷിക്കാനായില്ല.സംഭവത്തില്‍ ആരോഗ്യ മന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കാനാണ് ബന്ധുക്കളുടെ തീരുമാനം.