#Top Four

34 തവണ മാറ്റിവെച്ച ലാവ്‌ലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പ്രതി ചേര്‍ക്കപ്പെട്ട എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ ഇന്ന് വീണ്ടും വാദം കേള്‍ക്കും. സുപ്രീം കോടതിയുടെ പരിഗണനയിലാണ് കേസ് നിലവില്‍ ഉള്ളത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ഉജ്ജല്‍ ഭുവിയാന്‍ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ആറു വര്‍ഷത്തിനിടെ 34 തവണയാണ് കേസ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. 2017 ലാണ് കേസ് ആദ്യമായി സുപ്രീം കോടതിയില്‍ എത്തിയത്. പന്നിയാര്‍

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ജല വൈദ്യുത പദ്ധതികളുടെ നവീകരണം സംബന്ധിച്ച് കാനഡയിലെ എസ് എന്‍ സി ലാവ്‌ലിന്‍ എന്ന കമ്പനിയുമായിട്ടാണ് അന്ന് കരാറുണ്ടാക്കിയത്. എന്നാല്‍ ഈ കരാറില് ക്രമക്കേടുണ്ടെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം വന്നുവെന്നുമാണ് കേസിനാധാരം.

അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന്‍, ഊര്‍ജവകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവര്‍ക്കെതിരെ എടുത്ത കേസില്‍ 2017 ല്‍ കേരള ഹൈക്കോടതി മൂവരെയും കുറ്റക്കാരല്ലെന്ന് കാട്ടി വെറുതെ വിട്ടിരുന്നു. എന്നാല്‍ സി ബി ഐ ഈ കേസിന് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

Join with metro post:മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ മാസം കേസ് പരിഗണനയ്ക്ക് വന്നുവെങ്കിലും എസ് വി രാജു മറ്റൊരു കേസിന്റെ തിരക്കിലായതിനാല്‍ കേസ് മാറ്റുകയായിരുന്നു. സി ബി ഐ ക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറലാണ് എസ് വി രാജു.

 

Also Read; ഇസ്രായേലിന് സൈനിക സഹായ വാഗ്ദാനവുമായി അമേരിക്ക; കൊല്ലപ്പെട്ടവരില്‍ നാല് അമേരിക്കന്‍ പൗരന്‍മാരും

 

Leave a comment

Your email address will not be published. Required fields are marked *